Wednesday, July 16, 2014

വാര്‍ത്ത

എന്തോന്നടേ നെന്റെ കണ്ണു നിറഞ്ഞിരിക്കുന്നത്?
രാവിലെ ഒരു പത്രവാര്‍ത്ത..
നിറയ്ക്കാനും മാത്രം എന്തോന്ന് തലക്കെട്ട്?
ഉയിരു പോയാലും തനിച്ചാക്കില്ല ഞാന്‍ ഉരുകുന്ന നെഞ്ചം ഈ വെയില്‍ വാടില്ല..
മതി നിര്‍ത്ത്. അതിവൈകാരിക വേര്‍പാടാരുടേത്?
അമേരിക്കാവിലെങ്ങാണ്ടൊരു പട്ടി, വെയിലത്തു വീണ യജമാനനെ വിട്ടുമാറാതെ നിന്നുവെന്ന്....
ഐ കുഡ് ഹാവ് ഹസ്ഡ് വേതാള്‍ ഐ കുഡ് ഹാവ് ഗസ്ഡ്..
ഇതെന്തു വിക്രം സാറിങ്ങനെ?
നിനക്കൊരു പഴങ്കഥ പറഞ്ഞുതരാം. കേള് 'അതു കേട്ടു കേശവൻ കാര്യം മനസ്സിലാക്കിക്കൊണ്ടു മുറ്റത്തുനിന്നു പതുക്കെ നടന്നു പറമ്പിൽ ചെന്നു കിടന്നു. മാത്രനേരം കഴിഞ്ഞപ്പോൾ അവന്റെ കഥയും കഴിഞ്ഞു. അതുകൊണ്ടു കേശവനും ഭാഗ്യവാനായിരുന്നു എന്നുതന്നെ വിചാരിക്കേണ്ടിയിരിക്കുന്നു. നേരം വെളുത്തപ്പോൾ കേശവൻ ചരിഞ്ഞു എന്നും അഴകപ്പാപിള്ള മരിച്ചു എന്നും ഉള്ള വർത്തമാനം ആ ദിക്കിലൊക്കെ പ്രസിദ്ധമായി.'
ഇത്?
ഐതിഹ്യമാല അവസാനഭാഗം, തിരുവട്ടാറ്റാദികേശവൻ..
അപ്പം..
എന്തോന്നപ്പം വേതാള്‍.. ലഘുക്കളെ പാടി ഗുരുക്കളാക്കുകയും അതിശയോക്തി പുട്ടിനു പീരയിടുന്നതു പോലെ കലര്‍ത്തുകയും ചെയ്യുന്നതാണ് ഭാവനയും എഴുത്തും അതെഴുതുന്നവന്റെ പിഴപ്പും..
അല്ല അപ്പം വാര്‍ത്ത?
വാര്‍ത്ത ഈ വന്ന കാലത്തു ഭാവനയാണ്... ഇപ്പോ നീ ചെല്ല്. തലേലൊള്ളതിനേക്കാള്‍ നിയമം കിത്താബിലുണ്ടോന്നു നോക്കട്ടെ.
എന്നാല്‍ നുമ്മടെ മരക്കൊമ്പിലേക്ക്..
 നാളെ രാവിലെ പതിവു പോലെ തൊല്ലേം തളിച്ചോണ്ടു വരൂല്ലേ നീ..?

0 comments:

Post a Comment